22 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്
Mail This Article
×
ഹരിപ്പാട്∙ മാനസിക വെല്ലുവിളി നേരിടുന്ന 22 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കുമാരപുരം പൊത്തപ്പള്ളി വടക്ക് ചെന്നാട്ട് കോളനിയിൽ മോഹനനെ (46) പത്തു വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാർ ശിക്ഷിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഹരിപ്പാട് സിഐയായിരുന്ന ടി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.