ദേശീയപാത വികസനം: കെട്ടിടം പൊളിക്കുന്നതിന്റെ മറവിൽ മണ്ണുകടത്തല്
Mail This Article
×
ഹരിപ്പാട് ∙ ദേശീയപാതയിൽ കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തൽ. ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫിസർ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. ഹരിപ്പാട് മുരളി ഹോട്ടലിന്റെ എതിർവശത്തുള്ള കടകൾ പെളിച്ചു മാറ്റുന്നതിനിടെയാണ് അനധികൃതമായി മണ്ണ് എടുത്തത്.
ദേശീയപാതയുടെ ടാർ ചെയ്ത ഭാഗത്തിനു സമീപം വരെ നാലടി താഴ്ചയിൽ മണ്ണെടുത്തുമാറ്റിയതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും പരാതി നൽകുകയുമായിരുന്നു. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ തറ നിരപ്പിൽ മാത്രമേ മണ്ണ് എടുക്കാവൂ എന്നാണ് നിയമം. ഇത് മറി കടന്നാണ് ഇവിടെ നിന്നു മണ്ണ് മാറ്റിയതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.