ADVERTISEMENT

മാവേലിക്കര ∙ ദേവസ്വം ബോർഡ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിൽ സിപിഎം ഉന്നത ബന്ധം അന്വേഷിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കേസിലെ 2 മുഖ്യപ്രതികൾ സിപിഎമ്മിന്റെയും പോഷക സംഘടനയുടെയും മുൻ ഭാരവാഹികളാണ്. കേസിലെ മുഖ്യപ്രതി അനധികൃതമായി നടത്തുന്ന വെറ്ററിനറി മരുന്നുകളുടെ കട ഇതുവരെ അടച്ചു പൂട്ടിയിട്ടില്ല. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം സംരക്ഷിക്കുകയാണ്. കേസ് കോടതി നിരീക്ഷണത്തിൽ ഉന്നത പൊലീസ് സംഘം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ ജോൺ കെ.മാത്യു, അലക്സ്‌ മാത്യു, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.ഗോപൻ, ഡിസിസി അംഗം കണ്ടിയൂർ അജിത്‌, സജീവ് പ്രായിക്കര, ദലിത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബൈജു സി.മാവേലിക്കര, മണ്ഡലം പ്രസിഡന്റുമാരായ അനിത വിജയൻ , അനീഷ് കരിപ്പുഴ, ബെന്നി ചെട്ടികുളങ്ങര, വിജയകുമാർ ഈരേഴ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com