ADVERTISEMENT

കലവൂർ ∙ ബേക്കറിയിൽ നിന്ന് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ കാസർകോട് ഹൊസ്ദുർഗ് പാനത്താടി തുരുമ്പുകേൽ വീട്ടിൽ രതീഷ് (59) പിടിയിലായി. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ രതീഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതു.ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജംക്‌ഷന് സമീപത്തെ ബേക്കറിയിൽ കഴിഞ്ഞ 21ന് രാത്രിയായിരുന്നു മോഷണം. സമീപത്തെ ധ്യാനകേന്ദ്രത്തിലേക്കെന്ന പേരിൽ എത്തി വാടകവീട്ടിൽ താമസിച്ച് ബേക്കറിയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതി മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

പുലർച്ചെ പ്രധാന വാതിലിന്റെ തെക്കുവശത്തുള്ള ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയാണ് ഇയാൾ അകത്തു കടന്നത്. രണ്ടു നിലയിലായി പ്രവർത്തിക്കുന്ന ബേക്കറിയിലെ പ്രധാന കാഷ് കൗണ്ടറിൽ നിന്നും മുകൾ നിലയിലെ പണപ്പെട്ടിയിൽ നിന്നും പണം കവർന്നു. തുടർന്ന് സ്ഥാപന ഉടമയുടെ കാബിനിൽ കയറി ഇവിടെ ബാഗിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും കൈക്കലാക്കി. സിസിടിവി ക്യാമറകൾ തിരിച്ചു വച്ചെങ്കിലും അതുവരെയുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

രതീഷിനെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
രതീഷിനെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ

രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച മോഷ്ടാവിന്റെ വിരലടയാളമാണ് തുമ്പായത്. കൊലപാതകവും മോഷണവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളുടെ വിവരങ്ങൾ പൊലീസിന്റെ രേഖകളിൽ നിന്നു ലഭ്യമായി.

തുടർന്ന് മണ്ണഞ്ചേരി പൊലീസ് കാസർകോട്ട് ഇയാളുടെ വീട്ടിൽ നിന്നു പിടികൂടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയും ഇയാളിൽ നിന്നു കണ്ടെടുത്തു. ബാക്കി പണം ചെലവാക്കിയതായാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ പ്രതിയെ ബേക്കറിയിൽ എത്തിച്ച് തെളിവെടുത്തു.മണ്ണഞ്ചേരി സിഐ പി.കെ.മോഹിത്, എസ്ഐ കെ.ആർ.ബിജു, ടി.എ.ജോമോൻ, സി.ഷാനവാസ്, വി.ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com