ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; 2 മക്കൾ പൊലീസ് നിരീക്ഷണത്തിൽ

HIGHLIGHTS
  • 2 മക്കൾ പൊലീസ് നിരീക്ഷണത്തിൽ
uthaman
ഉത്തമൻ
SHARE

കറ്റാനം ∙ ഭരണിക്കാവ് തെക്ക് ലക്ഷ്മീഭവനത്തിൽ ഉത്തമനെ(70) ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്, മക്കളായ ഉദയകുമാറും ഉല്ലാസും നിരീക്ഷണത്തിലാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.ഇളയ മകൻ ഉല്ലാസ് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ പിതാവ് അനക്കമറ്റ നിലയിൽ കിടക്കുന്നത് കാണുകയായിരുന്നു. ഇതേ ചൊല്ലി ഉല്ലാസും വീട്ടിലുണ്ടായിരുന്ന ഉദയകുമാറും തമ്മിൽ വഴക്കുണ്ടായി. ഈ സമയത്ത് സമീപമുള്ള ഉത്തമന്റെ സഹോദരി എത്തി ഇവരെ പിന്തിരിപ്പിച്ചു.

പിന്നാലെ രണ്ട് പേരും പുറത്തേക്കു പോയി. ഇതിനു പിന്നാലെ ഉത്തമനെ അനക്കമറ്റ നിലയിൽ കണ്ട സഹോദരി നാട്ടുകാരെയും അവർ പൊലീസിനെയും വിവരമറിയിച്ചു.പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ ഉത്തമന്റെ കഴുത്തിൽ മുറിവേറ്റ പാട് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഉടൽ കട്ടിലിലും കാല് തറയിലുമായിരുന്നു.

ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്ത് ഉദയകുമാറിനെയും ഉല്ലാസിനെയും നിരീക്ഷണത്തിലാക്കിയത്. ഇന്ന് വിരലടയാള വിദഗ്ധരും മറ്റും എത്തിയ ശേഷം മാത്രമേ മൃതദേഹം മാറ്റുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. ഉത്തമന്റെ ഭാര്യ ലക്ഷ്മിക്കുട്ടി മറവി രോഗത്തെ തുടർന്ന് മാന്നാറിലെ ഒരു അഭയകേന്ദ്രത്തിലാണ്. മൂത്തമകൾ ഉഷ വിദേശത്താണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA