ADVERTISEMENT

ആലപ്പുഴ ∙ സ്വകാര്യ ബസുകൾ നിയമം പാലിച്ചും വാതിലുകൾ അടച്ചുമാണു സർവീസ് നടത്തുന്നതെന്ന് ഉറപ്പാക്കാൻ എംവിഡി പരിശോധന തുടങ്ങി. ഇന്നലെ ആലപ്പുഴ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലായി 124 വാഹനങ്ങൾ പരിശോധിച്ചു.    ആലപ്പുഴയിൽ ജോസ് ആലുക്കാസ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വിദ്യാർഥി ബസിൽ നിന്നു തെറിച്ചു വീണതിനെ തുടർന്നാണ് എംവിഡി പരിശോധന കർശനമാക്കിയത്. രണ്ടു ദിവസമായി സ്വകാര്യ ബസുകളിൽ എംവിഡി ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്ര ചെയ്തപ്പോൾ കണ്ടക്ടർമാർ യൂണിഫോം ധരിക്കുന്നില്ലെന്നും യാത്രികരോടു മോശമായി പെരുമാറുന്നെന്നും കണ്ടെത്തി. 

തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ വാതിലുകൾ അടയ്ക്കാതെ സർവീസ് നടത്തിയെന്നു കണ്ടെത്തിയ ബസുകൾക്കു താക്കീത് നൽകി. 15 വരെ വാഹനങ്ങളുടെ പോരായ്മകൾ പരിഹരിക്കുന്നതിനും ബസ് ജീവനക്കാരിൽ അവബോധം വളർത്തുന്നതിനുമായി എംവിഡി തീരുമാനിച്ചിട്ടുണ്ട്. തുടർന്നു നിയമം ലംഘിച്ചു സർവീസ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com