ADVERTISEMENT

‌ഹരിപ്പാട്∙ ദമ്പതികളെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം വടക്ക് പുത്തൻപറമ്പിൽ പത്മരാജൻ(58) ആണ് അറസ്റ്റിലായത്. കുമാരപുരം താമല്ലക്കൽ വടക്കുംമുറിയിൽ രാജുവിന്റെ പുരയിടത്തിൽ അതിക്രമിച്ചു കയറി പത്മരാജൻ മണ്ണെടുത്തതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. രാജുവിന്റെ ഭാര്യ ദേവയാനിയെ പ്രതി കയ്യിൽ ഉണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയും ഭാര്യയുടെ നിലവിളി കേട്ട് ഓടിവന്ന രാജുവിനെ വടി ഉപയോഗിച്ചു തലയ്ക്കും മറ്റും അടിച്ചു ഗുരുതരമായി പരുക്ക് ഏൽപിക്കുകയും ചെയ്തതായാണു കേസ്. പരുക്കു പറ്റിയ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. 2023 നവംബർ 29നായിരുന്നു സംഭവം. ഒളിവിൽ കഴിയവെ കാർത്തികപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. എസ്എച്ച്ഒ സി.ദേവരാജ്, എസ്ഐമാരായ ഷൈജ, സുജിത്, രാജേഷ് ഖന്ന, എഎസ്ഐ പ്രദീപ്‌, സിപിഒമാരായ കിഷോർകുമാർ, എ.നിഷാദ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com