ADVERTISEMENT

മാന്നാർ  ∙ പാടശേഖരമാകെ വരിനെല്ലിന്റെ ശല്യത്തിൽ സഹികെട്ടു കഴിയുകയാണ് അപ്പർകുട്ടനാട്ടിലെ കർഷകർ. വിതച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോഴെ വരിനെല്ലിന്റെ സാന്നിധ്യം കർഷകർ നേരിട്ടു കണ്ടു. ഏക്കറു കണക്കിനു പാടശേഖരങ്ങളി‍ൽ നിന്നും വരിനെല്ലു നീക്കം ചെയ്യുന്നതിനു കർഷകർ പല പദ്ധതി ആസൂത്രണം ചെയ്തെങ്കിലും ഒരു വിദ്യപോലും ഫലം കണ്ടില്ല.

ദിനം പ്രതി വരിനെല്ലുകൾ വളർന്നു പന്തലിക്കുന്നതല്ലാതെ കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. മാന്നാർ നാലുതോടടക്കുമുള്ള വിവിധ പാടശേഖരത്തിൽ വിവിധ വർണങ്ങളിലുള്ള വരിനെല്ലുകളുള്ളത്. ഇവ നെല്ലിനെക്കാളും മുൻപ് പൂത്താൽ നല്ലനെല്ലു നിലംപൊത്തുകയും കായ്ഫലം കുറയുകയും ചെയ്യുമെന്നാശങ്കയിലാണ് അപ്പർകുട്ടനാട്ടിലെ കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com