ADVERTISEMENT

ചേർത്തല∙ അർത്തുങ്കൽ, ഒറ്റമശേരി, തൈക്കൽ മേഖലകളിൽ കടൽ ശാന്തമായി വെള്ളമിറങ്ങിയെങ്കിലും വീടുകളിലേക്കും പുരയിടങ്ങളിലും വെള്ളത്തോടൊപ്പം കയറിയ ചെളിയും മണ്ണും നീക്കം ചെയ്യാൻ ബുദ്ധിമുട്ടുന്നു.  രണ്ടു ദിവസങ്ങളിലും തുടർച്ചയായി വെള്ളം കയറിയതിനാൽ വീടുകൾക്ക് ഉള്ളിലും പുരയിടങ്ങളിലും മണലും ചെളിയും കയറിയിരുന്നു. ഒറ്റമശേരി മേഖലയിൽ ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പമ്പുകൾ ഉപയോഗിച്ച് വെള്ളം കടലിലേക്ക് തന്നെ ഒഴിക്കിവിട്ടു.

എന്നാൽ മണ്ണും ചെളിയും നീക്കം ചെയ്യാൻ മാർഗമില്ല. കുട്ടികളും പ്രായമായവരും പുറത്തിറങ്ങിയാൽ തെന്നി വീഴുന്ന സാഹചര്യമാണ്. അപ്രതീക്ഷിതമായി വെള്ളം കയറിയതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം കഴി‍ഞ്ഞു തീരങ്ങളിൽ സൂക്ഷിച്ചിരുന്ന വലകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. കടൽവെള്ളം കയറിയപ്പോൾ  വലകൾ ഒഴികിപ്പോയി നശിച്ചതിനാൽ വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചു. മണൽ നീക്കം ചെയ്യണമെങ്കിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കേണ്ടി വരുന്നതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹായം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com