ADVERTISEMENT

ആലപ്പുഴ∙ ആശാ വർക്കർമാരും അങ്കണവാടി പ്രവർത്തകരും ഉൾപ്പെടെയുള്ള ജീവനക്കാർക്കു പണിക്കൂലിയും ഇല്ല, പണിക്കുറവും ഇല്ലെന്ന സ്ഥിതിയാണെന്നു സിനിമാ നടൻ രമേഷ് പിഷാരടി പറഞ്ഞു. പാർലമെന്റ് മണ്ഡലംതല മഹിളാ ന്യായ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും മേഖല തൃപ്തികരമാണെന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. ലോക്സഭയിൽ 100 ചോദ്യങ്ങൾ ചോദിച്ചു എന്നു വീമ്പു പറയുന്നതിനെക്കാൾ കാതലായ 30 ചോദ്യങ്ങൾക്കാണു പ്രാധാന്യമെന്നും രമേശ് പിഷാരടി പറഞ്ഞു.

ആലപ്പുഴയിൽ നടന്ന മഹിള ന്യായ് കൺവൻഷനിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനെയും രമേഷ് പിഷാരടിയെയും വേദിയിലേക്ക് സ്വീകരിക്കുന്ന പ്രവർത്തകർ. ചിത്രം‌/മനോരമ.
ആലപ്പുഴയിൽ നടന്ന മഹിള ന്യായ് കൺവൻഷനിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനെയും രമേഷ് പിഷാരടിയെയും വേദിയിലേക്ക് സ്വീകരിക്കുന്ന പ്രവർത്തകർ. ചിത്രം‌/മനോരമ.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കുമെന്ന് ആലപ്പുഴ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. പാർലമെന്റ് മണ്ഡലംതല മഹിളാ ന്യായ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി. കേന്ദ്രത്തിലും ഇതു തുടരും.

ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എത്തിയപ്പോൾ. ചിത്രം/മനോരമ
ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എത്തിയപ്പോൾ. ചിത്രം/മനോരമ

മഹിളാ ന്യായിലുള്ള ഒരു വർഷം ഒരു ലക്ഷം രൂപ ഒരു സ്ത്രീകൾക്കു നൽകുന്ന പദ്ധതി ഉൾപ്പെടെ അഞ്ചു ഗാരന്റികൾ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ത്രീകളുമായി സംവദിച്ച ശേഷമാണു കെ.സി.വേണുഗോപാൽ കൺവൻഷനെത്തിയത്.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ അധ്യക്ഷയായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ.ഷുക്കൂർ, യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം.നസീർ, മറിയ ഉമ്മൻ, എം.ജെ.ജോബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com