ADVERTISEMENT

മാന്നാർ∙വെങ്കലനാട്ടിൽ തിരഞ്ഞെടുപ്പു കലാശക്കൊട്ടിന് ആവേശകരമായ സമാപനം. ഇനി ഒരു നാൾ മൗനപ്രചാരണത്തിനു ശേഷം ജനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടു ദിവസം മുൻപ് മൂന്നു മുന്നണികളുടെയും നേതൃത്വത്തിൽ ആരംഭിച്ച കലാശക്കൊട്ടിന്റെ പൂർത്തീകരണം അതിഗംഭീരമായിരുന്നു. മൂന്നു മുന്നണികളും വിജയം ഉറപ്പിച്ചു കൊണ്ടും എതിരാളിയെ കടന്നാക്രമിച്ചു കൊണ്ടുള്ള ഘോരം ഘോരമുള്ള മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങൾ ഇന്നലെ രാവിലെ മുതൽ സംസ്ഥാനപാതയിലും ഇടവഴികളിലൂടെയും തലങ്ങും വിലങ്ങും ചീറിപ്പായുകയായിരുന്നു.

അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി എൽഡിഎഫിനു മാന്നാർ പരുമലക്കടവിലും  യുഡിഎഫിനു തൃക്കുരട്ടി ക്ഷേത്ര ജംക്‌ഷനും എൻഡിഎയ്ക്ക് സ്റ്റോർ ജംക്‌ഷനിലുമാണ് കലാശക്കൊട്ടിനായി പൊലീസ് സ്ഥലം അനുവദിച്ചത്. ആറു മണിയായപ്പോൾ ശബ്ദകോലാഹലങ്ങൾക്കെല്ലാം വിട നൽകി ഒന്നരമാസത്തെ പ്രചാരണത്തിനു സമാപനം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com