ADVERTISEMENT

പൂച്ചാക്കൽ ∙ കുടുംബവഴക്കിനെത്തുടർന്നു നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പള്ളിപ്പുറം പഞ്ചായത്ത് 16–ാം വാർഡ് വല്യവെളി അമ്പിളിയാണ് (43) മരിച്ചത്. ഭർത്താവ് രാജേഷ് (45) ഒളിവിൽ പോയി. ഇന്നലെ രാത്രി ആറരയോടെ പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ദിവസ കലക്‌ഷൻ ഏജന്റാണ് അമ്പിളി.

ഇന്നലെ കടകളിലെ കലക്‌ഷൻ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തർക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. 3 തവണ കുത്തേറ്റു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കലക്‌ഷൻ പണവുമായാണു രാജേഷ് കടന്നത്. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കൾ: രാജലക്ഷ്മി, രാഹുൽ.

ഞെട്ടലിൽ പള്ളിപ്പുറം ഗ്രാമം
പൂച്ചാക്കൽ ∙ ഭർത്താവ് ഭാര്യയെ റോ‍ഡിൽ കുത്തിക്കൊന്ന വാർത്തയുടെ ഞെട്ടലിൽ പള്ളിപ്പുറം ഗ്രാമം. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബവും നാടിന് നൊമ്പരമായി. ഇന്നലെ വൈകിട്ട് നല്ല മഴയുള്ളപ്പോഴായിരുന്നു സംഭവം. കടകളിലെ കലക്‌ഷൻ എടുക്കാൻ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അമ്പിളി. രാജേഷ് ബൈക്ക് അമ്പിളിയുടെ സ്കൂട്ടറിൽ മുട്ടിച്ചതായി പറയുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. സംഭവസ്ഥലം റിബൺ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.

രാജേഷ് പിടിയിൽ
ചേർത്തലയിൽ നടുറോഡിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.  പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വച്ചായിരുന്നു കൊലപാതകം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com