ADVERTISEMENT

മാന്നാർ ∙ മഴ ശക്തമായതോടെ നെല്ലെടുപ്പു മുടങ്ങിയ മാന്നാർ നാലുതോടു പാടശേഖരത്തിലെ നെല്ല് കർഷകർ സ്വന്തം ചെലവിൽ കരക്കെത്തിച്ചു. കിഴിവിനെ ചൊല്ലി നെല്ലുശേഖരണം വൈകിയ മാന്നാർ നാലുതോടു പാടശേഖരത്തിൽ നിന്നും ഇനിയും 4 ലോഡു നെല്ലാണ് മില്ലുകാർ എടുക്കേണ്ടത്. കനത്ത മഴയിൽ നെല്ല് മുങ്ങുമെന്നു കണ്ടതോടെ കർഷകർ ഇവ കരയ്ക്കെത്തിച്ചു.

നാലുതോടു പാടശേഖരത്തിന്റെ വശത്തു കൂടി കടന്നു പോകുന്ന മുക്കം– വാലയിൽ ബണ്ടു റോഡിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്കു ബണ്ടു റോഡിലൂടെ കടന്നു പോകാത്തതിനാൽ ഏറെ കഠിനാധ്വാനം ചെയ്തു കർഷകർ ചെറിയ വാഹനങ്ങളിൽ നെല്ലു കരയ്ക്കെത്തിച്ചു.

ഇവ വീടുകളുടെ പോർച്ചിലും സൂക്ഷിച്ചിരിക്കുകയാണ്. മില്ലുകാർ നെല്ലെടുക്കാൻ എന്നു വരുമെന്നു നോക്കിയിരിക്കുകയാണു കർഷകരെന്നു പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, കർഷകൻ കുര്യാക്കോസ് പറയകാട്ടും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com