ADVERTISEMENT

തുറവൂർ ∙ ശക്തമായ കടലേറ്റത്തിൽ പള്ളിത്തോട് തീരത്ത് താൽക്കാലികമായി നിർമിച്ച മണൽവാട തകർന്നു. ഒരു മാസം മുൻപും അന്ധകാരനഴി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളിലെ മണൽവാട പല ഭാഗത്തും തകർന്നിരുന്നു. ഒട്ടേറെ വീടുകൾക്കാണ് നാശമുണ്ടായത്. മുൻ വർഷങ്ങളിൽ കാലവർഷ സമയത്ത് തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറിയിരുന്നു. 

ഇവിടെ തകർന്നുകിടക്കുന്ന കടൽഭിത്തിക്കു മുകളിലാണ് മണൽവാട നിർമിച്ചിരിക്കുന്നത്. തെക്കേ ചെല്ലാനം മുതൽ അന്ധകാരനഴി വരെയുള്ള 7 കിലോമീറ്റർ ഭാഗത്ത് കടൽഭിത്തി പൂർണമായും തകർന്നു കിടക്കുകയാണ്. ഇതിനുള്ളിൽ വരുന്ന പള്ളിത്തോട് പ്രദേശങ്ങളിൽ പല ഭാഗത്തും പേരിനു പോലും കടൽഭിത്തിയില്ല. 

സമീപ പ്രദേശങ്ങളായ വെട്ടയ്ക്കൽ, ആറാട്ടുവഴി, ഒറ്റമശേരി എന്നിവിടങ്ങളിലും കടൽഭിത്തിയില്ലാത്തതു പ്രതിസന്ധിയാണ്.  ഒാരോ വർഷവും താൽക്കാലിക പ്രതിരോധം സൃഷ്ടിക്കാതെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com