റോഡരികിലേക്ക് ബസ് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു

road-accident-died
SHARE

ചെന്നൈ ∙ അരിയല്ലൂരിനു സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന മുപ്പതിലധികം പേർക്കു പരുക്കേറ്റു. ജയങ്കോണ്ടിൽ നിന്ന് അമ്പതോളം യാത്രക്കാരുമായി സെന്തുറയിലേക്ക് പോവുകയായിരുന്ന ബസ് രാവിലെ 9  മണിയോടെ  രായംപുരം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് മറിയുകയായിരുന്നു. അരിയല്ലൂർ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ സെന്തുറ പെരുമാൾ കോവിൽ സ്ട്രീറ്റ് സ്വദേശി കാർത്തി (20)യാണു മരിച്ചത്. പരുക്കേറ്റവരെ അരിയല്ലൂർ, തഞ്ചൂർ സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS