ADVERTISEMENT

ചെന്നൈ ∙ ബീച്ചിനും ചെപ്പോക്കിനും ഇടയിൽ ജൂലൈ മുതൽ  സബേർബൻ ട്രെയിനുകളുടെ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ദക്ഷിണ റെയിൽവേ. ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്കുള്ള സർവീസുകൾ ജൂലൈ മുതൽ ചെപ്പോക്കിൽ നിന്നാണ് ആരംഭിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ബീച്ച് – എഗ്‌മൂർ റൂട്ടിൽ നാലാം പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്താനിരുന്നത്. പതിനായിരക്കണക്കിനു യാത്രക്കാരെ  ബാധിക്കുമെന്ന പരാതിയെ തുടർന്നായിരുന്നു പുനരാലോചന. 

യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പാതിയിരട്ടിപ്പിക്കൽ പ്രവൃത്തികൾ നടത്തുന്നതിനു പുതിയ പദ്ധതി തയാറാക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. എംആർടിഎസ് സർവീസുകളെ ബാധിക്കാതെ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള കൂടിയാലോചനകളും ആസൂത്രണവും ഉടൻ പൂർത്തിയാകും. 96.70 കോടി രൂപ ചെലവിലാണ് പാതയിരട്ടിപ്പിക്കൽ നടപ്പാക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com