മുതുമലയിലെ പാതയോരങ്ങളിൽ മൃഗങ്ങളുടെ സാന്നിധ്യമേറുന്നു
Mail This Article
×
ഊട്ടി ∙ മഴ ലഭിച്ചതോടെ മുതുമലയിലെ പാതയോരങ്ങളിൽ മൃഗങ്ങളുടെ സാന്നിധ്യവും കൂടിത്തുടങ്ങി. പുല്ലു മുളച്ചു തുടങ്ങിയതും ചെടികൾ തളിരിട്ടു തുടങ്ങിയതും മൃഗങ്ങൾ പാതയോരങ്ങളിൽ സജീവമാകാൻ കാരണമായി.
ആന, കാട്ടുപോത്ത്, മയിൽ, മാൻ കൂട്ടം, വിവിധയിനം കുരങ്ങുകൾ എന്നിവ പാതയോരങ്ങളിൽ സജീവമായി. തെപ്പക്കാട്ടിലെ വാഹനസവാരിയിൽ കടുവയും പുലിയും ചിലപ്പോൾ അവകൾ വേട്ടയാടുന്നതും ദൃശ്യമാകാറുണ്ട്.
ഇതു കൂടാതെ തെപ്പക്കാട്ടിലെ ആനവളർത്തു കേന്ദ്രത്തിലെ ആനയൂട്ട് കാണാനും സഞ്ചാരികൾ ഏറെയെത്താറുണ്ട്. 30 രൂപയാണ് ഇതു കാണാൻ ഈടാക്കുന്നത്. കാലത്ത് 8.30നും വൈകിട്ട് 5.30നുമാണ് ആനയൂട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.