ADVERTISEMENT

കൊച്ചി∙കൊച്ചി സ്മാർട് ബസ് കൺസോർഷ്യത്തിന്റെ ആദ്യ സ്മാർട്, സിഎൻജി ബസ് നിരത്തിലിറങ്ങി. വൈറ്റില– വൈറ്റില സർക്കുലർ സർവീസ് നടത്തുന്ന ജോസ്കോ മോട്ടോഴ്സിന്റെ സ്മാർട് ബസ് കെഎംടിഎ സിഇഒ ജാഫർ മാലിക് ഫ്ളാഗ് ഓഫ് ചെയ്തു.  കൊച്ചി വൺ കാർഡ്, പാസഞ്ചർ ഇൻഫർമേഷൻ‍ സിസ്റ്റം, ലൊക്കേഷൻ ട്രാക്കിങ്, നിരീക്ഷണ ക്യാമറകൾ, വനിതാ ടിക്കറ്റിങ് ഇൻസ്പെക്ടർമാർ, ഓൺലൈൻ ടിക്കറ്റിങ് ആപ് തുടങ്ങിയ സൗകര്യങ്ങളാണു സ്മാർട് ബസുകളിലുണ്ടാകുക.

ജോർജ് ജോസഫ്, ആർടിഒ ഷാജി മാധവൻ, ആദർശ് കുമാർ, ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് സിഇഒ നിഷാന്ത് രവീന്ദ്രൻ, ജിയോ പാലാട്ടി എന്നിവർ പ്രസംഗിച്ചു. കിഫ്ബി വഴി കെഎസ്ആർടിസിക്കു 4 ശതമാനം പലിശയ്ക്കു ഫണ്ട് നൽകുന്നതു പോലെ സ്വകാര്യ ബസുകൾക്കും സിഎൻജിയിലേക്കു മാറാൻ സഹായം നൽകണമെന്നും , സിഎൻജി കിറ്റുകൾക്കു 30 ശതമാനം സബ്സിഡി നൽകിയാൽ ബാക്കി ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ തയാറാണെന്നും കൺസോർഷ്യം പങ്കാളികളായ കെ.എം.നവാസ്, ജോർജ് ജോസഫ്, കെ.ജെ.ജയിംസ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com