ADVERTISEMENT

പറവൂർ ∙ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ ഫ്രാൻസിസ് (50)നെ അറസ്റ്റ് ചെയ്ത‌ു. 73 വയസ്സുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്നു പറഞ്ഞ് ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. അമ്മയുടെ മുടിയിൽ പിടിച്ചു തലയിൽ ഇടിക്കുകയും ഭിത്തിയിൽ പലപ്രാവശ്യം തല ഇടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മർദനമേറ്റു.

വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകർത്തു. 17 ന് രാത്രി 8 മണിയോടെയാണു സംഭവം. തുടർന്ന് ഒളിവിൽപോയ ഇയാളെ കോട്ടയത്തു നിന്നാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ എം.പി.സുധീർ, എം.എസ്.മുരളി, എഎസ്ഐ പി.എ.ഷാഹിർ, സിപിഒ പി.എ.അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com