എയർ ആംബുലൻസ് അനുവദിച്ചില്ല: ലക്ഷദ്വീപിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു
Mail This Article
×
കൊച്ചി∙ ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ ദ്വീപിൽ നിന്നു കൊച്ചിയിലെത്താൻ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നു 4 ദിവസമായി രോഗിയുടെ ബന്ധുക്കൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ സൗകര്യം ഭരണകൂടം ഏർപ്പെടുത്തിയില്ലെന്നാണു പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.