ADVERTISEMENT

കളമശേരി ∙ ലുലുമാളിലെ ഷോപ്പ് ജീവനക്കാരെ എൻഇഎഫ്ടി സ്ലിപ് കാണിച്ചു കബളിപ്പിച്ചു വിലകൂടിയ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കോഴിക്കോട് ഫറോക്ക് മലയിൽ എപി ഹൗസിൽ ഇജാസ് അഹമ്മദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.മൊബൈൽ കടകളെ സമീപിച്ചു വിലകൂടിയ ഫോണുകളുടെ എസ്റ്റിമേറ്റും അക്കൗണ്ട് നമ്പറും വാങ്ങുകയും പിറ്റേദിവസം കടയുടെ അക്കൗണ്ട് നമ്പറിൽ പണം നിക്ഷേപിച്ചതായി കാണിക്കുന്ന രസീതുമായി വന്ന് മൊബൈൽ വാങ്ങി മുങ്ങുന്നതുമായിരുന്നു ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു.

ഇപ്പോൾ കോട്ടയത്തു കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ഇജാസിന് കാസർകോട്, കോട്ടയം, ചേർത്തല എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്ഐമാരായ എ.വിനോജ്, സുരേഷ്, സുധീർ, എഎസ്ഐ ബൈജു, സിപിഒമാരായ എം.വി.ബിജു, സജൻരാജ് എന്നിവരാണ് പിടികൂടിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com