ADVERTISEMENT

തൃപ്പൂണിത്തുറ ∙ യുവതി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കഴിഞ്ഞ 15നു റെയിൽവേ സ്റ്റേഷനു സമീപം ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യ (21) ട്രെയിനിടിച്ചു മരിച്ച സംഭവത്തിലാണ് കാമുകനായ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണുവിനെ (23) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു രാത്രി ചാത്താരിയിലെ അപ്പാർട്മെന്റിൽ വച്ചു യുവതിക്കു മദ്യം നൽകിയ ശേഷം പ്രതി മർദിച്ചെന്നും ഇതെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. 

കാക്കനാട്ടെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് നിൽക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായ പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മദ്യപിച്ച് അക്രമം നടത്തിയതിന് പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്ഐമാരായ എം. പ്രദീപ്, കെ.എസ്. രാജൻ പിള്ള, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, സതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ, സിവിൽ പൊലീസ് ഓഫിസർ ലിജിൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com