ADVERTISEMENT

പറവൂർ ∙ ജൂതപ്പള്ളികൾ സന്ദർശിച്ചു ഓർമകൾ പുതുക്കി ഇസ്രയേൽ സംഘം. ഇസ്രയേലിൽ നിന്നുള്ള 35 ജൂതന്മാർ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ, ചേന്ദമംഗലം, മാള ജൂതപ്പള്ളികൾ സന്ദർശിച്ചു. 1950കളിൽ ഇസ്രയേലിലേക്കു മടങ്ങിയ ജൂതന്മാരുടെ പിൻതലമുറക്കാരാണ് ഇവർ. 

   പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിലെ താമസക്കാരായിരുന്നു ഇവരുടെ പൂർവികർ. തങ്ങളുടെ ബാല്യ, ശൈശവ കാലങ്ങളിൽ ഇവിടെ നിന്ന് ഇസ്രയേലിലേക്കു മടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

    പിന്നീട്, ആദ്യമായാണ് ഇവർ പറവൂർ, ചേന്ദമംഗലം, മാള പ്രദേശത്തു തിരികെയെത്തിയത്. സംഘത്തിലെ ഭൂരിഭാഗം പേർക്കും മലയാളം സംസാരിക്കാൻ അറിയാം. ഇസ്രയേലിൽ തങ്ങളുടെ വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നുണ്ടെന്നു മോസ്സേ റെഗെവ് പറഞ്ഞു. 

   മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി.നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ്.ഭദ്രൻ എന്നിവർ സംഘത്തെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com