ADVERTISEMENT

കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ വൻ അഗ്നിബാധ അണയ്ക്കാനും അനുബന്ധ കാര്യങ്ങൾക്കുമായി 1,14,00,000 രൂപ ചെലവായതായി ജില്ലാ ഭരണകൂടം. കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ ചെലവഴിച്ചു. മണ്ണുമാന്തി യന്ത്രങ്ങളുടെയും ഫ്ലോട്ടിങ് മെഷീനുകളുടെയും മോട്ടർ പമ്പ് സെറ്റുകളുടെയും ഇന്ധന ചെലവിനത്തിലും ഇവയുടെ ഓപ്പറേറ്റർമാർക്കുള്ള കൂലിയിനത്തിലും യാത്രയ്ക്കും കോർപറേഷനാണ് പണം ചെലവഴിച്ചത്.

പ്ലാന്റിന്റെ പരിസരത്ത് രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, ഭക്ഷണം, വെളിച്ചം തുടങ്ങിയവയും കോർപറേഷന്റെ വകയായിരുന്നു. തീപിടിത്ത സ്ഥലത്തു പ്രവർത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങൾക്കും സിവിൽ വൊളന്റിയേഴ്സിനുമായി കാക്കനാട്ട് നടത്തിയ മെഡിക്കൽ ക്യാംപിന് വേണ്ടി 11 ലക്ഷം രൂപ ജില്ലാ കുടുംബാരോഗ്യ വെൽഫെയർ സൊസൈറ്റി ചെലവഴിച്ചു.

ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ 13 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കും കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കൈവശം പണമില്ലാത്തതിനാൽ തുക ആവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകിയിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയെ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com