ADVERTISEMENT

പെരുമ്പാവൂർ ∙ ചേനയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 50 രൂപ മുതൽ 70 രൂപ വരെയാണ് കിലോഗ്രാമിനു വില. കഴിഞ്ഞ സീസണിൽ 20 രൂപയ്ക്കു പോലും ആർക്കും വേണ്ടാത്ത സ്ഥിതിയുണ്ടായിരുന്നു. വാങ്ങാൻ ആളില്ലാത്തതും വിലക്കുറവും മൂലം വിളവെടുക്കാൻ പോലും കർഷകർ തയാറായില്ല.

കയറ്റി അയയ്ക്കുന്നതിനും കൃഷി ഭവനുകൾ വഴി വിതരണം ചെയ്യുന്നതിനും വേണ്ടി വിഎഫ്പിസികെ ചേന വാങ്ങിക്കൂട്ടിയതിനാൽ പൊതുവിപണിയിൽ ലഭ്യത കുറഞ്ഞതാണ് ഇപ്പോൾ വില കൂടാനുള്ള കാരണം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചേന നടുന്നത്. ചില കർഷകർ കഴിഞ്ഞ സീസണിൽ വിളവെടുത്തിട്ടില്ലാത്തതിനാൽ ഇവർ വിളവിറക്കുന്നതും വൈകും. ഇതും ലഭ്യത കുറയാൻ കാരണമായെന്ന് കർഷകനും കച്ചവടക്കാരനുമായ രാജു തുണ്ടത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com