ADVERTISEMENT

എളങ്കുന്നപ്പുഴ∙  മുരിക്കുംപാടം ശ്മശാനത്തിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ സാബു വർഗീസിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായി. പ്രതി മുരിക്കുംപാടം പുതുവൽസ്ഥലത്ത് വിഷ്ണു (32) വിനെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ മാക്കനായി കളത്തിൽ  സാബു വർഗീസിനെ (53) 29നു  രാവിലെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിഷ്ണുവും മരണമടഞ്ഞ സാബു വർഗീസും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് വെളിപ്പെടുത്തി. 

28നു രാത്രി മുരിക്കുംപാടം ശ്മശാനത്തിനു സമീപം സാബു വർഗീസിനെ മാരകമായി പരുക്കേൽപ്പിച്ചു സമീപമുള്ള പഴയ ഷെഡിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽനിന്നു പിടികൂടുകയായിരുന്നു. മുനമ്പം ഡിവൈഎസ്പി  എം.കെ. മുരളി, ഇൻസ്‌പെക്ടർമാരായ കെ.എൽ. യേശുദാസ്, വിപിൻകുമാർ, എസ്.ഐ. അനീഷ്, എഎസ്‌ഐ മാരായ ഷാഹിർ, ബിജു, സിപിഒമാരായ പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com