ADVERTISEMENT

ആലുവ∙ എട്ടു വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് ഉപേക്ഷിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിന്റെ തെളിവെടുപ്പു പൂർത്തിയായി. കസ്റ്റഡി കാലാവധി കഴിയുന്ന ഇന്നു തിരികെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കും. ആറിടത്താണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്. കുട്ടിയുടെ കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന വീട്, സംഭവത്തിനു ശേഷം പ്രതി തങ്ങിയ അതിഥിത്തൊഴിലാളിയുടെ മുറി, മൊബൈൽ ഫോൺ മോഷ്ടിച്ച 2 വീടുകൾ, വിശ്രമിച്ച ഡോക്ടറുടെ വീട്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ വീട്ടിൽ അകത്തു നിന്നു പൂട്ടിയിരുന്ന വാതിൽ കീ ഹോളിൽ കിടന്ന താക്കോൽ ജനലിലൂടെ കയ്യിട്ടു തിരിച്ചു തുറന്ന ശേഷം കുട്ടിയെ എടുത്ത് പാടത്ത് എത്തിയ വിധം പ്രതി വിവരിച്ചു. തെളിവെടുപ്പിനു ഡിവൈഎസ്പി പി. പ്രസാദ് നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com