ADVERTISEMENT

കൂത്താട്ടുകുളം∙ 'ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടറേയും ജീവനക്കാരെയും ഒരിക്കലും മറക്കില്ല. ഒരായിരം നന്ദി'. കൂപ്പുകൈകളോടെ കൂത്താട്ടുകുളം ചോരക്കുഴി സ്വദേശി നമ്പേലിൽ ഡി. ബാലന്റെ വാക്കുകളാണിത്. മരംവെട്ട് തൊഴിലാളിയായ ബാലൻ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. നട്ടെല്ലിനേറ്റ പരുക്കുകൾ ഗുരുതരമാണെന്നും എഴുന്നേറ്റു നടക്കുക അസാധ്യമാണെന്നും എല്ലാവരും വിധിയെഴുതി. ചികിത്സയ്ക്കു പണമില്ലാതെ  ജീവിതം കിടക്കയിൽ അവസാനിക്കുമെന്ന് കരുതിയിടത്തു നിന്നാണ് ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിലെ ചികിത്സയിലൂടെ ബാലൻ പൂർണ സുഖം പ്രാപിച്ചത്. 

കൂത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവന്റെ നിർദേശ പ്രകാരം സൗജന്യമായി ആംബുലൻസ് വിട്ടുനൽകുകയും ബാലനെ ചെള്ളയ്ക്കപ്പടി ആയുർവേദ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . 56 ദിവസത്തെ ചികിത്സയ്ക്കു ശേഷം ബാലൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ചെറിയൊരു ചികിത്സ കൂടി കഴിഞ്ഞാൽ ബാലന് പഴയ പോലെ ജോലി ചെയ്ത് ജീവിക്കാനാകുമെന്ന് ഡോ. എസ്. കബീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com