ADVERTISEMENT

കൊച്ചി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ എൻ.ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) നോട്ടിസ് നൽകി വിളിച്ചുവരുത്തിയാണു ചോദ്യം ചെയ്തത്. കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ഭാസുരാംഗൻ മാധ്യമങ്ങളോടു പ്രതികരിച്ചു. 

വ്യാഴാഴ്ച ഭാസുരാംഗനെ തിരുവനന്തപുരത്ത് ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇ.ഡി. കസ്റ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തി. തുടർന്നാണ് ഇന്നലെ കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com