ADVERTISEMENT

ആലുവ∙ പെരിയാർവാലി കനാൽ കരകവിഞ്ഞ് അശോകപുരത്ത് 7 വീടുകളിൽ വെള്ളം കയറി. വെള്ളം തുറന്നു വിടുന്നതിനു മുൻപു കനാലിലെ മാലിന്യം നീക്കി വൃത്തിയാക്കാതിരുന്നതാണു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കനാൽ ശുചീകരിച്ച ശേഷമാണു വെള്ളം വിട്ടത്. എന്നാൽ, ഇക്കൊല്ലം മണ്ണുമാന്തി ഉപയോഗിച്ചു ശുചീകരണം നടത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അശോകപുരം കാർമൽ ആശുപത്രിയുടെ പിന്നിലും ആലുവ ഫ്രണ്ട്ഷിപ് ലൈൻ ഭാഗത്തുമുള്ള ഇരുമ്പു വലകളിൽ കനാലിലൂടെ ഒഴുകിയെത്തിയ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇതു പെരിയാർവാലി അധികൃതരാണോ തദ്ദേശഭരണ സ്ഥാപനങ്ങളാണോ നീക്കേണ്ടത് എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com