ADVERTISEMENT

ഏലൂർ ∙ പെരിയാർ പാതാളം റഗുലേറ്റർ പാലം മുതൽ താഴോട്ട് വിവിധ വർണങ്ങളിൽ ഒഴുകുന്നതു തുടരുന്നു. കറുപ്പും പച്ചയും വെള്ളയും മറ്റു പല നിറങ്ങളിലുമാണു പുഴ ഒഴുകുന്നത്. കനത്ത ദുർഗന്ധവും പുഴയിൽ നിന്നു വ്യാപിക്കുന്നുണ്ട്. മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താനോ തടയാനോ ആവശ്യമായ ശ്രമങ്ങളൊന്നും മലിനീകരണ നിയന്ത്രണ ബോർഡോ ഇറിഗേഷൻ വകുപ്പോ സ്വീകരിക്കുന്നില്ല. 

ഈ മാസം 8ന് പുഴ റഗുലേറ്റർ പാലത്തിനു താഴോട്ട് പാൽ നിറത്തിലാണ് ഒഴുകിയത്. വൻതോതിൽ മത്സ്യനാശവും സംഭവിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉദ്യോഗസ്ഥരെത്തി പാലത്തിന്റെ ഇരുവശത്തെയും ജലത്തിന്റെ സാംപിൾ പരിശോധനയ്ക്കായെടുത്തു.  8ന് പുഴയിൽ നിന്നു ശേഖരിച്ച സാംപിളിന്റെ പരിശോധനാഫലം മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിടുന്നില്ല. സാംപിളുകൾ ബോർഡ‍ിന്റെ സെൻട്രൽ ലാബിലേക്ക് അയച്ചിരിക്കുകയാണെന്നാണു മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com