ADVERTISEMENT

ആലുവ∙ തിരുവിതാംകൂർ രാജകുടുംബത്തിന്റെ സുഖവാസ കേന്ദ്രമായിരുന്ന പഴയ ആലുവ പാലസിന്റെ പടികൾ കയറുമ്പോൾ വീണ്ടുമൊരു വനവാസം വേണ്ടിവരുമെന്ന് അവൻ വിചാരിച്ചു കാണില്ല. അവനെന്നു പറഞ്ഞെങ്കിലും ആളത്ര നിസ്സാരനല്ല. കരിമൂർഖനാണ്. അർധരാത്രിയിൽ കയറിച്ചെന്നതാകട്ടെ വിഐപി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മുറിയുടെ മുൻപിലും.

വാതിലും ജനലും അടച്ചു മൂർഖനെ പാലസ് ജീവനക്കാർ ‘ലോക്ക്’ ചെയ്തു. കോടനാടു നിന്നു വനംവകുപ്പിലെ പാമ്പു പിടിത്തക്കാരൻ പറന്നെത്തി ചാക്കിലാക്കി കൊണ്ടുപോയി.  വനത്തിൽ പിന്നീടു തുറന്നുവിടും. സിപിഎം നേതാവ് ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ പാലസിൽ അദ്ദേഹത്തിന്റെ മുറിയുടെ മുൻപിൽ മൂർഖൻ എത്തിയിട്ടുണ്ട്. അതിനും മുൻപു രാജവെമ്പാലയുടെ ഒരു കുടുംബത്തെ തന്നെ പാലസ് വളപ്പിൽ നിന്നു പിടികൂടിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com