ADVERTISEMENT

ആലുവ∙ വേനൽ കഠിനമാവുകയും പെരിയാർവാലി കനാലിൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലായി. കുന്നത്തേരി, പള്ളിത്താഴം, തായിക്കാട്ടുകര, എസ്എൻ പുരം, കാരോത്തുകുഴി എന്നിവിടങ്ങളിൽ കിണറുകളിൽ നീരുറവു നിലച്ചു. പാടശേഖരങ്ങൾ വരണ്ടുണങ്ങി. പച്ചക്കറി കൃഷികൾ കരിഞ്ഞു. 

കിണറുകളിൽ നിന്നു കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതെന്നു പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ പറഞ്ഞു. കിണറുകളെ മാത്രം ആശ്രയിച്ചിരുന്ന, പൈപ്പ് കണക്‌ഷൻ ഇല്ലാത്തവർ ശുദ്ധജലത്തിനു നെട്ടോട്ടമോടുകയാണ്. പെരിയാർവാലി കനാലിൽ കാരോത്തുകുഴി ഭാഗത്തു നീരൊഴുക്കിന്റെ തടസ്സം നീക്കിയാൽ  പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു നാട്ടുകാർ പറഞ്ഞു. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com