ADVERTISEMENT

സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നാണ് കലക്ടർ ഇന്നലെ പ്രചാരണം തുടങ്ങിയത്. 

ആലുവ വരെ മെട്രോ ട്രെയിനിൽ സഞ്ചരിച്ചു വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. മെട്രോ സ്റ്റേഷനിലെ കച്ചവട സ്ഥാപനങ്ങളിലും കലക്ടർ പ്രചാരണം നടത്തി. കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ, അസിസ്റ്റന്റ് കലക്ടർ നിശാന്ത് സിഹാര തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com