ADVERTISEMENT

അരൂർ ∙ ഇടക്കൊച്ചി– അരൂർ പാലത്തിന്റെ തെക്കു ഭാഗത്തെ സമീപന പാതയിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി. കാൽനട യാത്രികർ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വിജനമായ ഈ ഭാഗത്ത് ലൈറ്റുകൾ പോലും ഇല്ല. ഇവിടെ മാലിന്യം തള്ളരുതെന്നു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ ബോർഡും കാണാനില്ല.

തെക്കുഭാഗത്തെ സമീപന പാത അവസാനിക്കുന്ന ഭാഗത്ത് വിശ്രമ കേന്ദ്രം ഒരുക്കിയെങ്കിലും അവിടെയും മാലി‍ന്യം തള്ളി. ഇതോടെ വിശ്രമ കേന്ദ്രത്തിൽ ആരും എത്തുന്നില്ല. പഞ്ചായത്ത് അധികൃതർ മുൻകയ്യെടുത്താണ് വിശ്രമ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്തത്. ഇവിടെ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com