പ്രചാരണത്തിൽ ഒപ്പം, ശേഷം ഭർത്താവിന്റെ വേർപാട്, കണ്ണീർ നനവിൽ ഓമനയുടെ വിജയം
Mail This Article
×
കട്ടപ്പന ∙ പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ വേർപാടിനെത്തുടർന്ന് ഓമനയുടെ വിജയം കണ്ണീരിൽ കുതിർന്നു. ഉപ്പുതറ പഞ്ചായത്ത് കൈതപ്പതാൽ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഓമന സോദരന്റെ ഭർത്താവ് വാരിക്കാട്ട് സോദരൻ(57) ആണു തിരഞ്ഞെടുപ്പു ഫലം വരുന്നതിന്റെ തലേന്നു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സോദരൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിലൂടെ മികച്ച ഭൂരിപക്ഷത്തോടെയാണ് ഓമന വിജയിച്ചത്. ഓമന 645 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി മേഴ്‌സി റോയിക്ക് 355 വോട്ടു മാത്രമാണ് നേടാനായത്. ഓമന 2010ൽ ഇതേ വാർഡിൽ നിന്നു ജയിച്ചെങ്കിലും 2015ൽ പരാജയപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.