ADVERTISEMENT

തൊടുപുഴ ∙ കുമാരമംഗലത്ത് 7 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്ര വായന ഹൈക്കോടതി തടഞ്ഞു. ഒന്നാം പ്രതി അരുൺ ആനന്ദിന്റെ അപേക്ഷയെത്തുടർന്നാണ് കുറ്റപത്രം വായിക്കുന്നത് 6 വരെ തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. രണ്ടാം പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷി ആക്കിയതിനു നിയമസാധുതയില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെത്തുടർന്നാണു കോടതി സ്റ്റേ അനുവദിച്ചത്.

വിശദമായ വാദം 6നു നടക്കും. നാലാം തവണയാണു കുറ്റപത്രം വായിക്കാതെ കേസ് നീളുന്നത്. കൊലപാതകക്കേസിലും മറ്റൊരു വധശ്രമക്കേസിലും പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com