ADVERTISEMENT

നെടുങ്കണ്ടം ∙ വേനൽച്ചൂടിൽ നാട്ടുകാർക്കു കൗതുകമായി നെടുങ്കണ്ടം മേഖലയിൽ ആലിപ്പഴം പെയ്തിറങ്ങി. ബക്കറ്റുകളിൽ സൂക്ഷിച്ചും കയ്യിലെടുത്തു വിഡിയോ പകർത്തിയും ആലിപ്പഴ മഴ പ്രദേശവാസികൾ ഉത്സവമാക്കി. കഴിഞ്ഞ ദിവസം കരുണാപുരത്തും ഇന്നലെ നെടുങ്കണ്ടത്തുമാണ് ആലിപ്പഴ മഴയുണ്ടായത്.

അതേസമയം, ഇന്നലെ പെയ്ത മഴയിൽ കൃഷിയിടങ്ങളിൽ വ്യാപകനാശമുണ്ടായി. ഒരടിയോളം കനത്തിൽ പെയ്തിറങ്ങിയ ആലിപ്പഴം വീണു ഏലച്ചെടികളുടെ ഇലകൾ നശിച്ചു. ചെടികളുടെ ചുവട്ടിലേക്ക് ആലിപ്പഴം പെയ്തത് ഇലകളും ചെടികളുടെ ചരങ്ങളും കരിഞ്ഞുണങ്ങുന്നതിനു കാരണമാകും.

വേനൽ കടുക്കുന്നതോടെ ഇലകരിച്ചിലും ഉണ്ടാകും. ഇതോടെ വരുന്ന സീസണിൽ ഉൽപാദനം കുറയും. കനത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഏലത്തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്ന നെറ്റുകളും തകർന്നു. വേനൽമഴയിൽ ആലിപ്പഴ മഴ സാധാരണമാണെങ്കിലും ഇത്തവണ കനത്ത നാശനഷ്ടമുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com