കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരത്ത് കാട്ടാന; യാത്രക്കാർ ആശങ്കയിൽ
Mail This Article
×
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ പകൽ സമയം കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ആശങ്കയിലാക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് റാണി കല്ലിന് സമീപം പാതയോരത്ത് ആന നിലയുറപ്പിച്ചത്. ഇതുവഴി എത്തിയ യാത്രക്കാർ കാഴ്ചക്കാരായി മാറിയതോടെ ആന വനത്തിലേക്ക് തിരികെ പോകുകയായിരുന്നു.
അടുത്ത നാളിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാത കാട്ടാനകൾ കയ്യടക്കുകയാണ്. ഇതോടൊപ്പം കാഞ്ഞിരവേലി, കുളമാൻകുഴി മേഖലകളിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതിനിടെയാണ് കാട്ടാന നേര്യമംഗലം വനമേഖലയിലെ പാതയോരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.