ADVERTISEMENT

രാജാക്കാട് ∙ ജോസ്ഗിരിയിലെ അങ്കണവാടിയിൽ മോഷണം നടന്നത് മൂന്നുതവണ. മോഷണം പോയത് 17 മുട്ട, ഒന്നര കിലോഗ്രാം കടല, ഒരു കിലോ ശർക്കര, 2 പടല പഴം എന്നിവ. ഈ മാസം മൂന്നിനായിരുന്നു ആദ്യ ‘കവർച്ച.’ പിന്നീട് 6നും 13നും മോഷണം ആവർത്തിച്ചു. ആദ്യത്തെ തവണ വാതിലിന്റെ താഴ് തകർത്താണു കള്ളൻ അകത്തു കയറിയത്. പിന്നീടു പുതിയ താഴ് ഉപയോഗിച്ചു പൂട്ടിയെങ്കിലും അടുത്ത തവണ അതും തകർത്തു. 13ന് അടുത്ത താഴും തകർത്തു.

ഓരോ തവണയും രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കള്ളനെ പിടികൂടാനായി സമീപത്തെ കെട്ടിടത്തിൽ 2 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ 20നു രാത്രി ഇവിടെയെത്തിയ കള്ളൻ ക്യാമറക്കണ്ണിനു പിടികൊടുക്കാതെ പിന്നിലൂടെയെത്തി ക്യാമറകൾ നശിപ്പിച്ചു. കെട്ടിടത്തിന്റെ വാതിലും തകർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com