ADVERTISEMENT

മൂന്നാർ ∙ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 12 പവൻ സ്വർണാഭരണങ്ങളും 2000 രൂപയും മോഷണം പോയി. കണ്ണൻദേവൻ കമ്പനിയുടെ റീജനൽ ഓഫിസിലെ ജീവനക്കാരൻ സുബിൻ രാജിന്റെ പഴയ മൂന്നാർ വർക്സ് ഷോപ്പ് ക്ലബ്ബിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. ചൊവ്വ വൈകിട്ടാണ് സംഭവം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് അറുത്തുമാറ്റി അകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. 

ഗവ. ബൊട്ടാണിക്കൽ ഗാർഡനിലെ ജോലിക്കാരിയാണ് സുബിന്റെ ഭാര്യ. ഇരുവരും ജോലി കഴിഞ്ഞ്, സ്കൂൾ വിട്ടുവന്ന മകളുമായി ടൗണിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം ഏഴു മണിക്ക് വീട്ടിലെത്തിയപ്പോഴാണ്‌ മോഷണവിവരമറിഞ്ഞത്. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായയും എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com