ചില്ലിത്തോട് വെള്ളച്ചാട്ടം: അവഗണന എന്നു മാറും?
Mail This Article
×
അടിമാലി ∙ ടൂറിസം വികസനം കാത്തു ചില്ലിത്തോട് വെള്ളച്ചാട്ടം. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്തു നിന്നു പടിക്കപ്പ് റോഡ് സൈഡിൽ 500 മീറ്റർ മാറിയാണ് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ചില്ലിത്തോട് വെള്ളച്ചാട്ടം. പാറക്കെട്ടുകളുടെ മുകളിൽ നിന്ന് 200 അടിയോളം താഴ്ചയിലേക്കു പതിക്കുന്ന ജലപാതമാണിത്. അടിമാലി പഞ്ചായത്ത് മുൻ ഭരണസമിതി ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽപെടുത്തി വെള്ളച്ചാട്ടം നവീകരിച്ചു സഞ്ചാരികളെ ആകർഷിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. എന്നാലിത് പ്രഖ്യാപനത്തിൽ ഒതുങ്ങി. ദേവിയാർ പുഴയുടെ ഭാഗമായി ഇവിടെ പാലം നിർമിച്ചാൽ വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)യുടെ സഹകരണത്തോടെ നവീകരണം നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.