ADVERTISEMENT

തൊടുപുഴ ∙ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ മോഷണം പതിവാക്കിയ കാരിക്കോട് താഴെത്തൊട്ടിയിൽ ബിജു (പുള്ള് ബിജു– 48) അറസ്റ്റിൽ. കോലാനിയിലെ ക്ഷേത്രത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ 25,000 രൂപ മോഷ്ടിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെ ബുധൻ വൈകിട്ട് ആറരയോടെ ബിജു പൊലീസിന്റെ പിടിയിലാകുകയായിരുന്നു. വാഹന മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഒരാഴ്ച മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. കോലാനിയിലെ ക്ഷേത്ര പരിസരത്ത് ഇയാളെ കണ്ടതായി കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു. 

ബുധനാഴ്ച ടൗൺ ഹാളിനു പരിസരത്ത് നിന്നാണ് ബിജു പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തനാകുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയടക്കം അസഭ്യം വിളിക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com