ADVERTISEMENT

പൂപ്പാറ∙ പോകാൻ മറ്റൊരു ആശ്രയമില്ലാതെ അതിജീവന ആശങ്കയില്‍ പൂപ്പാറയിലെ വ്യാപാരികൾ. റവന്യു ഉദ്യോഗസ്ഥർ കട സീൽ ചെയ്തതിനാൽ സാധനങ്ങൾ കച്ചവടം ചെയ്യാൻ സാധിക്കാതെ കേടായി പോകുമെന്ന ആശങ്കയിലാണ് ഇവർ. കട ഒഴിപ്പിക്കാൻ റവന്യു വകുപ്പ് നിശ്ചിത സമയം നൽകിയിരുന്നെങ്കിലും സാധനങ്ങൾ മുഴുവനായും മാറ്റാൻ ഇവിടത്തെ കച്ചവടക്കാർക്ക് സാധിച്ചിരുന്നില്ല. പൂപ്പാറ ടൗണിൽ വ്യാപാര സ്ഥാപങ്ങൾ ഉൾപ്പെടെ 56 പേർക്കാണ് ഒഴിയാനുള്ള നോട്ടിസ്‍ നൽകിയിരിക്കുന്നത്.

പൂപ്പാറയിൽ റവന്യു വകുപ്പ് ഒഴിപ്പിച്ച കടയ്ക്കുള്ളിൽ നിന്ന് മാറ്റിയ പഴങ്ങളും ലഘുഭക്ഷണ സാധനങ്ങളും സീൽ ചെയ്ത കടയ്ക്കു മുന്നിലിരുന്ന് വിൽക്കുന്ന കച്ചവടക്കാർ. ആഹാര സാധനങ്ങൾ കേടാകുന്നതിന് മുൻപ് വിറ്റഴിക്കുന്നതിനുള്ള ശ്രമത്തിലാണിവർ.
പൂപ്പാറയിൽ റവന്യു വകുപ്പ് ഒഴിപ്പിച്ച കടയ്ക്കുള്ളിൽ നിന്ന് മാറ്റിയ പഴങ്ങളും ലഘുഭക്ഷണ സാധനങ്ങളും സീൽ ചെയ്ത കടയ്ക്കു മുന്നിലിരുന്ന് വിൽക്കുന്ന കച്ചവടക്കാർ. ആഹാര സാധനങ്ങൾ കേടാകുന്നതിന് മുൻപ് വിറ്റഴിക്കുന്നതിനുള്ള ശ്രമത്തിലാണിവർ.

പൂപ്പാറയിൽ റവന്യു വകുപ്പ് ഒഴിപ്പിച്ച സ്വദേശിനി ഷാർമിള ബാനുവിന്റെ കുടുംബം 40 വർഷം മുൻപാണ് തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് പൂപ്പാറയിലേക്ക് കുടിയേറിയത്. ഇവരുടെ ഏക ഉപജീവന മാർഗമാണ് ഈ കട. ഇവർ കുടുംബസമേതം താമസിക്കുന്നതും കട മുറിക്കു ചേർന്നുള്ള മുറിയിലാണ്. ഈ വീടും കടയും വിട്ടിറങ്ങേണ്ടി വന്നാൽ ഇവർക്ക് പോകാൻ മറ്റൊരു ആശ്രയവുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com