കീഴാന്തൂരിൽ വിള നശിപ്പിച്ച് വന്യമൃഗ വിളയാട്ടം; വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് കർഷകർ
Mail This Article
മറയൂർ ∙ കീഴാന്തൂർ മേഖലയിൽ വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നിക്കൂട്ടം തുടങ്ങിയവ ദിവസവും വിളകൾ നശിപ്പിക്കുകയാണ്.കീഴാന്തൂരിൽ കൊച്ചുമാളിയിൽ ഓമന 80 സെന്റിൽ കപ്പ, കാബേജ്, പച്ചമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്തിരുന്നത് കാട്ടുപന്നി നശിപ്പിച്ചു. അഞ്ചുവർഷത്തിനിടെയാണ് ഇത്രയധികം ശല്യം പ്രദേശത്തുണ്ടാകുന്നതെന്ന് ഓമന പറഞ്ഞു.പ്രദേശവാസികൾ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കൃഷി സ്ഥലത്തിനു ചുറ്റും വേലി കെട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതും ഫലവത്താകുന്നില്ല. വേനൽമഴ കിട്ടാത്തതും പ്രതിസന്ധിയാകുകയാണ്.
ആരാണ് നടപടിയെടുക്കേണ്ടത്? വനംവകുപ്പ് എന്തു ചെയ്തു?
ഒന്നര മാസം മുൻപ് കൃഷിത്തോട്ടത്തിലുള്ള കാട്ടുപോത്തുകളെ ഓടിക്കാൻ പഞ്ചായത്തും വനംവകുപ്പും ദൗത്യത്തിൽ ഏർപ്പെട്ടിരുന്നു. 9 കാട്ടുപോത്തുകളെ ഓടിച്ചെങ്കിലും തുടർന്നുള്ള ദൗത്യം എങ്ങുമെത്തിയില്ല. ഇപ്പോഴും കാട്ടുപോത്തുകൾ കൃഷിയിടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്.