ADVERTISEMENT

ശ്രീകണ്ഠപുരം∙ പയ്യാവൂർ പഞ്ചായത്ത് പതിറ്റടിപ്പറമ്പിലെ വാതക ശ്മശാനത്തിന്റെ നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാൻ വൈകുന്നു. ഇനി ചെറിയ മിനുക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഞ്ചായത്തിന്റെ പഴയ ശ്മശാനത്തോടു ചേർന്നാണു പുതിയത് പണിതത്.2018–19 വർഷത്തെ പദ്ധതിയിലാണ് ഇതിന് ഫണ്ട് അനുവദിച്ചത്. ഒരു കോടി രൂപയോളം ചെലവിട്ടാണ് പണി നടത്തിയത്.

2020ൽ കെട്ടിട നിർമാണം പൂർത്തിയായിരുന്നു. പിന്നീട് ചൂള നിർമിക്കാൻ റെയ്ഡ്കോയ്ക്ക് കരാർ നൽകി. ഇപ്പോൾ ചൂള നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ സംസ്കാരം നടത്തുന്നത് പഴയ ശ്മശാനത്തിൽ ആണ്. ഇതിന്റെ പുകക്കുഴൽ ഉൾപ്പെടെ തകർന്ന നിലയിലാണ്. മൃതദേഹം കത്തിക്കുമ്പോൾ പുക പടരുന്നത് കാരണം ഇതിനകത്ത് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ശ്മശാനം തുറന്നു കൊടുക്കാൻ അടിയന്തിര നടപടി വേണം എന്ന ആവശ്യം വ്യാപകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com