ADVERTISEMENT

തലശ്ശേരി∙ കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ബാലനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി 9 വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ ചേലേരിമുക്കിലെ കെ.സിറാജൂദ്ദീനെയാണ് (35) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.

പിഴ അടച്ചാൽ ഇരയായ ബാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 2 ആഴ്ചയും കൂടുതൽ തടവ് അനുഭവിക്കണം. 2018 ഒക്ടോബർ 26ന് വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ടു വരികയായിരുന്ന കുട്ടിയെ കോട്ട കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്ഐ: കെ.പി. ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com