കൊടും വേനലിൽ ഒഴുക്ക് നിലച്ചു, ഒടുവിൽ വണ്ണാത്തിപ്പുഴയും വറ്റിവരളുന്നു
Mail This Article
മാതമംഗലം∙ ഒട്ടേറെ കുടുംബങ്ങളുടെയും കൃഷിയുടെയും ജലസ്രോതസ്സുകളായ വണ്ണാത്തിപ്പുഴയും പുഴ വറ്റിവരളുന്നു. മുൻകാലങ്ങളിൽ എല്ലാ മാസവും പുഴയിൽ കുളിക്കാനും കുടിക്കാനും കൃഷിയാവശ്യത്തിനും വെള്ളമുണ്ടായിരുന്നു. എന്നാൽ ഈ വർഷത്തെ കൊടും വേനലിൽ ഒഴുക്ക് നിലച്ചു. ഇപ്പോൾ പുഴ വറ്റി. ആഴമുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ് പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക്ു വെള്ളം പമ്പ് ചെയ്യുന്നത്.
കാർഷികാവശ്യത്തിനായി പുഴയോരങ്ങളിലെ കർഷകരും വെള്ളം പുഴയിൽനിന്ന് പമ്പ് ചെയ്യാറുണ്ട്. ആഴമുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. കുളിക്കാനും അലക്കാനും പുഴയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ വെള്ളക്ഷാമം രൂക്ഷമാകും. പുഴയിൽ വെള്ളം വറ്റിയതോടെ പലയിടത്തും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.