ADVERTISEMENT

പഴയങ്ങാടി∙  ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ പടിഞ്ഞാറൻ ചെരിവിൽ വിള്ളൽ കൂടുന്നു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം നടന്നതിന് സമീപമാണ് 200 മീറ്ററോളം നീളത്തിൽ കൂടി വരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാറയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ഇവിടെ ആളുകൾ എത്താറുണ്ട്. ഇതിനുപുറമേ മഴക്കാലത്ത് പാറയിൽ നടക്കുന്ന മഴ ക്യാംപിനെത്തുന്നവരും വിള്ളലിന്റെ സമീപത്തായുളള ശലഭ പാർക്കിലാണ് ഒത്തു ചേരുന്നത്.

സമീപകാലത്തായി മാടായിപ്പാറ കാണാനും പാറയിലെ ജൈവ വൈവിധ്യം തൊട്ടറിയാനും ജില്ലയിലെ വിദ്യാർഥികൾ ഇവിടെ വരുന്നുണ്ട്. മുൻ കാലങ്ങളിൽ പാറയിൽ  തെക്കുകിഴക്ക് ഭാഗത്ത് വര എന്ന് പേര് വിളിക്കുന്ന വലിയ വിള്ളൽ ഉണ്ടായിരുന്നു.  എന്നാൽ സമീപകാലത്താണ്  പടിഞ്ഞാറൻ ചെരിവിലുളള വിള്ളൽ കൂടിവരുന്നത്. പാറയിലെത്തുന്ന അപരിചിതരായ ആളുകൾക്ക് ഇത്തരത്തിലുളള വിള്ളൽ ഇവിടെ ഉണ്ടെന്ന് അറിയുക പോലുമില്ല. അധികൃതർഅപായ സൂചന ബോർഡുപോലും  ഇവിടെ  സ്ഥാപിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com