ADVERTISEMENT

മട്ടന്നൂർ∙ വാഹന ഇൻഷുറൻസ് തുക അടക്കാത്തതിനെ തുടർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ വിഷമത്തിൽ. വാഹനങ്ങൾ ഓഫിസ് വളപ്പിൽ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന 4 ഇലക്ട്രിക് കാറുകളാണ് ഓടിക്കാൻ കഴിയാതെ ഉള്ളത്.

തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ സർവീസ് വാഹന പരിശോധന നടത്താനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങൾ കയറ്റിയിട്ടതോടെ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ്. കണ്ണൂർ താലൂക്കിൽ ഉൾപ്പെടെ 5 ഇലക്ട്രിക് വാഹനങ്ങൾ എൻഫോഴ്സ്മെന്റിന് അനുവദിച്ചിരുന്നു. ഇതിൽ 4 വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി അവസാനിച്ചു. ഒരു വാഹനത്തിന്റെ കാലാവധി 6ന് അവസാനിക്കും. ഒക്ടോബർ 31 നാണ് ഇലക്ട്രിക് വാഹനത്തിന്റെ കാലാവധി കഴിഞ്ഞത്. ഇതിനു പുറമെ 2 ഡീസൽ ജീപ്പുകളും മട്ടന്നൂർ ആർടിഒ ഓഫിസ് പരിസരത്ത് കട്ടപ്പുറത്താണ്. ജീപ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാതെയിട്ടതോടെയാണ് കട്ടപ്പുറത്തായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com